Pages

Monday 16 January 2012

ഒരു ശബരിമല യാത്ര

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും മകര വിലക്കിന് മുമ്പായി ഞാന്‍ ശബരി മലയില്‍ പോയിട്ടുണ്ട്. വന്‍ തിരക്കായിരുന്നെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കഴിഞ്ഞ തവണ പോയപ്പോള്‍ ഞാനും അനിയനും കൂടി തിരുവനന്തപുരത്ത് ഒരു ക്ഷേത്രത്തില്‍ വച്ച് കെട്ട് നിറച്ചു ബസ്‌ കയറി പോവുകയായിരുന്നു. പമ്പയില്‍ കുളിച്ചു മല കയറാന്‍ തുടങ്ങുമ്പോള്‍ രാത്രി 7 30 ആയിട്ടുണ്ട്‌. ഇടയ്ക്കിടെ മഴ പെയ്യുന്നുണ്ടായിരുന്നു. തിരക്കിനിടയില്‍ പല പല ശ്രദ്ധേയ സംഭവങ്ങള്‍.ഗ്യാസ് സിലിണ്ടറും തലയിലേറ്റി ഒറ്റയ്ക്ക് അതിവേഗം മല കയറുന്ന ചിലര്‍. ഡോളി എന്ന് വിളിക്കുന്ന മഞ്ചത്തില്‍ ആളുകളെ ചുമക്കുന്നവര്‍. അങ്ങോട്ടും ഇങ്ങോട്ടും ചവിട്ടിപ്പോയാലോ തിരക്ക് കാരണം മുന്നിലുള്ള ആളുടെ മേലേക്ക് ഒന്ന് വീഴുക തന്നെ ചെയ്താലോ ഒളിപ്പിച്ചു വച്ച നീരസമോ, മൂക്കതുള്ള ശുന്റ്ടിയോ ഇല്ലാതെ സ്വാമീ എന്ന് ഉറക്കെയുള്ള ഒരു വിളിയിലൂടെ മാത്രം മനുഷ്യ സഹജമായ പ്രതികരണം നടത്തുന്ന ചിലര്‍.
ബാരിക്കേഡുകള്‍ കെട്ടിയാണ് മലമുകളില്‍ തിരക്ക് നിയന്ത്രിക്കുന്നത്‌. ശബരിമലയില്‍ ഡ്യൂട്ടി ഉള്ള പോലീസുകാരെ  പോലീസു അയ്യപ്പന്മാര്‍ എന്നും വിളിച്ചു പോരുന്നു. എന്നാലും തിരക്കുള്ള സമയത്ത് അവരുടെ ക്ഷമയുടെ നെല്ലിപ്പടി കാണാം. എങ്കിലും അവരുടെ സേവനം വളരെ ശ്രദ്ധേയവും അത്യന്താപെക്ഷിതവും ആണ്. ബരിക്കേട്‌ കെട്ടിയ സ്ഥലം മുതല്‍ പലയിടത്തും ചെളിയിലും മറ്റും ചവിട്ടി നിന്നും അരിച്ചു അരിച്ചു നീങ്ങി അവസാനം നടപ്പന്തളിലെക്കെതുമ്പോള്‍ പിറ്റേന്ന് കാലത്ത് 7 മണി. പതിനെട്ടാം പടി കയറി പിന്നീട് കുളിയും നെയ്യഭിഷേകവും ഒക്കെ കഴിഞ്ഞു അരവണയും മറ്റും വാങ്ങി കുറച്ചു ഭക്ഷണവും കഴിച്ചു മലയിറങ്ങി.
പമ്പയില്‍ വര്മ്പോഴുള്ളത്തിലും കൂടുതലായിരിക്കുന്നു തിരക്ക്. ഒരു ഘട്ടത്തില്‍ ചിലര്‍ മനപൂര്‍വം തള്ളു സൃഷ്ടിക്കുന്നുണ്ടോ എന്ന സംശയം വന്നപ്പോള്‍ ഉറക്കെ ബഹളം വെക്കേണ്ടി വന്നു. ഇത്തരം ഘട്ടത്തില്‍ തള്ളല്‍ തുടങ്ങുന്ന ആളുകള്‍ക്ക് നിയന്ത്രിക്കവുന്നതിലും അപ്പുറമായിരിക്കും അതിന്റെ ഫലം. വീണ്ടും മഴ. കിലോ മീറ്റെരുകളോളം നീളുന്ന വാഹനങ്ങളുടെ നിര നടന്നു കഴിഞ്ഞു, പതനംതിട്ടയ്ക്കുള്ള ബസ്‌ കിട്ടി. ബസില്‍ ഇരുന്നതും ക്ഷീണം കാരണം ഉറങ്ങിപ്പോയി.കുറെ സമയം കഴിഞ്ഞപ്പോള്‍ എങ്ങനെയോ ഉണര്‍ന്നു നോക്കുമ്പോള്‍ ബസ്‌ അധിക ദൂരം നീങ്ങിയിട്ടില്ല. ബ്ലോക്ക്‌ തന്നെ.  
പത്തനംതിട്ട ബസ്‌ സ്റ്റാന്‍ഡില്‍ ഇറങ്ങിയപ്പോള്‍ രാത്രി 8 45 . അവിടെ ഒരു രേസ്ടോരണ്ടില്‍ കയറി ഭക്ഷണം കഴിച്ചു. തിരിച്ചു വന്നപ്പോള്‍ തിരുവനന്തപുരതിനുള്ള അവസാനത്തെ ബസ്‌ പോയി. പിന്നെ പമ്പയില്‍ നിന്ന് വല്ല ബസും സമയം തെറ്റി വന്നെങ്കില്‍ ആയി എന്ന് ബസ്‌ സ്റ്റാന്‍ഡില്‍ ചോദിച്ചപ്പോള്‍ അറിഞ്ഞു. കാത്തിരുന്ന് ലോക്കല്‍ ബസ്‌ മുഴുവന്‍ സര്‍വീസ് നിര്‍ത്തി. ഇനി ഇപ്പൊ അടൂരോ മറ്റോ പോയി ബസ്‌ മാറിക്കയരുവനുള്ള സാധ്യതയും അടഞ്ഞു. അനിയനെ തലശ്ശേരിയിലേക്ക് അയക്കണം എന്നിട്ട് എനിക്ക് തിരുവനന്തപുരം പോവണം. പിറ്റേന്ന് ഓഫീസില്‍ പോവണം. സമയം 11 കഴിഞ്ഞു. ബസില്‍ ഉറങ്ങമെന്നാണ് എന്റെ പ്രതീക്ഷ.
പിന്നീട് തിരുവനന്തപുറത്തേക്കുള്ള ഒരു ബസ്‌ കിട്ടി. പക്ഷെ ബസ്‌ നിറയെ യാത്രക്കാര്‍.എല്ലാവരും തിരുവനന്തപുരത്തേക്ക്. പമ്പയില്‍ നിന്ന് വരുന്നതാണ്. എന്തായാലും അതില്‍ കയറിക്കൂടി. അത് എം സി റോഡ്‌ വഴി പോകുന്നതകയാല്‍ വഴിയില്‍ ഒരിടതിറങ്ങി(ഓച്ചിര) ആണെന്ന് ഓര്‍ക്കുന്നു. അവിടന്ന് കൊല്ലത്തേക്ക് ഒരു ബസ്‌. അവിടെ എത്തിയപ്പോ തന്നെ ആഗ്രഹം പോലെ ആദ്യം അനിയന് പോകാന്‍ പാകത്തില്‍ ഒരു സുല്‍ത്താന്‍ ബത്തേരി സൂപ്പര്‍ ഫാസ്റ്റ്. അതില്‍ അവനെ കയറ്റി,കുറച്ചു കഴിഞ്ഞപ്പോ എനിക്കുള്ള തിരുവനന്തപുരം ബസ്‌. സമാധാനം എന്നത് ഏതൊക്കെ വിധത്തില്‍ ഒരാളെ തേടിയെത്തുന്നു! എങ്ങനെയായാലും അത് ശരിക്കും അനുഭവിക്കനമെങ്ങില്‍ കുറച്ചു കഷ്ടപ്പെട്ട ശേഷമാവുന്നതാണ് നല്ലത്. നല്ലൊരു സീറ്റ്‌ നോക്കിയിരുന്നതും ഉറക്കവും സ്വപ്നങ്ങളും എന്നെ താഴുകിയതും ഏതേതു കാലത്ത് എന്ന് അറിയാനാവാത്ത വിധം ഒരു മയക്കതിലെക്കൂളിയിട്ടു. 

2 comments:

  1. പ്രിയപ്പെട്ട അപ്പു,
    ഞാന്‍ ഈ പോസ്റ്റ്‌ വന്നു വായിച്ചിരുന്നു,കേട്ടോ. കാനനവാസന്‍ ശ്രീ അയ്യപ്പന്‍റെ തിരുസന്നിധിയില്‍ ചെന്ന്,ഭഗവാന്റെ പുണ്യദര്‍ശനം കിട്ടിയല്ലോ. എന്ത് ഭാഗ്യം!വളരെ കഷ്ട്ടപ്പെട്ടു തൊഴുമ്പോള്‍,ഫലം കിട്ടും,കേട്ടോ.
    അപ്പോള്‍ തിരുവനന്തപുരത്താണ് അല്ലെ?
    അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കണം.
    സുഖമല്ലേ?
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനു,

      പോസ്റ്റ്‌ വായിച്ചതിനും കമന്റ്‌ ഇട്ടതിനും വളരെ നന്ദി. ഇത് കഴിഞ്ഞ കൊല്ലം പോയപ്പോഴത്തെ കഥയാണ്. അപ്പോള്‍
      തിരുവനന്തപുരത്തു ആയിരുന്നു. ഇപ്പൊ കുറച്ചു കാലത്തേക്ക് ഇങ്ങു ഇവിടെ വിദൂരമായ ഈ സ്ഥലത്ത് ജോലി
      സംബന്ധമായി വന്നു താമസിക്കുന്നു. ഇനിയിപ്പോ ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ തിരിച്ചു തിരുവനന്തപുരത്ത്
      എത്തും.
      സ്ഥലത്തെ കുറിച്ച് പറയുകയാണെങ്കില്‍ നമ്മുടെ നാടുമായി വളരെ ബന്ധമുള്ള ഒരു നാട്. എന്നാല്‍ ആ ബന്ധം
      നമ്മുടെ നാട്ടില്‍ വളരെ സ്വീകാര്യമല്ലാത്ത ഒരു ബന്ധമാണ് താനും. എന്നാല്‍ ഗാന്ധര്‍വം എന്ന ഗണത്തിലോ മറ്റോ
      ആണെന്ന് തെറ്റിദ്ധരിക്കരുത്. ഏതായാലും ചെറുപ്പത്തില്‍ ഏറ്റവും ആദ്യം മനസ്സില്‍ പതിഞ്ഞ വിദേശ രാജ്യം ഇത്
      തന്നെയാണെന്ന് തോന്നുന്നു. പഴമക്കാരുടെ നാടന്‍ വാര്‍ത്തമാനങ്ങളില്‍ പ്രൌഡിയുടെ പര്യായം പോലെ ഈ
      രാജ്യത്തിന്‍റെ പേര് തത്തിക്കളിച്ചിരുന്നത് കേട്ടിട്ടാവണം മനസ്സില്‍ ഉറച്ചത്. പേര മരവും, പള്ളിക്കാടും തേനാംകുളവും
      മണ്ടോലിടത്തെ(മണ്ഡപം ഉള്ളിടത്ത് ചുരുങ്ങിയതാവണം) ക്ഷേത്രവും മാത്രം പരിചയമുണ്ടായിരുന്ന ആ കുട്ടിക്കാലത്ത്
      മനസ്സില്‍ ചേക്കേറിയ ഈ സ്ഥലത്തിന്റെ ഒരു ചിത്രം എന്തായിരുന്നു എന്നത് ഇന്ന് മുഴുവനായും ഓര്‍ക്കുന്നില്ല. എന്നാലും
      ഇവിടെ വരാന്‍ ഒരു അവസരം വന്നപ്പോള്‍ ഇങ്ങു പോന്നു. ഒരു വര്‍ഷത്തെ വിദൂര വാസം. സ്ഥലപ്പേര് 'ബ്രൈറ്റണ്‍'
      എന്നാണ്. രാജ്യം ഊഹിച്ചു കാണും- ഇംഗ്ലണ്ട് തന്നെ. ഈ സ്ഥലം ഈസ്റ്റ്‌ സസ്സെക്സ് എന്ന കൌണ്ടി(സ്റ്റേറ്റ് പോലെ)യില്‍
      പെടുന്നു. ഇന്നലെ രാത്രി ആയിരുന്നു ഈ കൊല്ലം ഇതുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും തണുപ്പേറിയത്( -9 ഡിഗ്രി ).
      ഇങ്ങനെ വല്ലപ്പോഴും സുഖാന്വേഷണങ്ങളുമായി വരുന്ന എഴുത്ത് കാരിയും സഹൃദയയും സ്നേഹമയിയുമായ
      ഒരു കൂട്ടുകാരി ഉണ്ടായതു ഒരു പുണ്യം. ഇങ്ങനെ ചുരുക്കം ചില പുണ്യങ്ങളുടെ ബലത്തില്‍ സുഖമായി കഴിയുന്നു.
      അക്ഷരത്തെറ്റുകള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രമിക്കാം. നന്ദി അനു.

      സ്നേഹപൂര്‍വ്വം
      അപ്പു

      Delete