Pages

Sunday, 8 November 2009

കേരള കഫെ കണ്ടു.... നന്നായിട്ടുണ്ട്....പല കഥകളുടെ ഒരു കൂട്ടം...അതില്‍ 'ഐലന്ദ്‌ എക്സ്പ്രസ്സ് ', 'ബ്രിഡ്ജ് ', 'പുറം കാഴ്ചകള്‍' എന്നിവ നല്ല കൈയടി വാങ്ങി... നൊസ്റ്റാള്‍ജിയ, മകള്‍, അവിരാമം, മൃത്യുന്ജയം , ലളിതം ഹിരന്യമയം എന്നോ മറ്റോ ഉള്ള ഒരു പടം എന്നിവയായിരുന്നു മറ്റുള്ളവ... ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള ഒരു പരക്കം പാച്ചില്‍...സാധാരണ പടം കാണാന്‍ പോവുമ്പോള്‍ ഇത്തിരി നേരം പദത്തില്‍ ശ്രദ്ധിക്കും, പിന്നെ ഇത്തിരി നേരം പുറം കാഴ്ചകള്‍...അതും കഴിഞ്ഞു പിന്നെ പല പല ഒര്മാകളിലൂടെയുല്‍ ഊളിയിടല്‍...ഇന്നു പക്ഷെ മിക്ക സമയവും പദത്തില്‍ തന്നെയായിരുന്നു ശ്രദ്ധ...

എങ്കിലും ചില ചിന്തകള്‍ മനസ്സിലൂടെ കടന്നു പോയി... ഐലന്ദ്‌ എക്ഷ്പ്രെസ്സിലെ പ്രിത്വിരാജിന്റെ പ്രണയം കണ്ടപ്പോള്‍ ചില നിമിഷങ്ങള്‍ ഫ്ലാഷ് ബാക്ക് പോലെ തോന്നിച്ചു... അപ്പോള്‍ ന്താന്‍ ഓര്‍ക്കുകയായിരുന്നു എന്റെ പ്രണയത്തെ പറ്റിയുള്ള ധാരണ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാണോ എന്ന്... എനിക്ക് പ്രണയം എന്ന് പറയുന്നതു ഒരു സമര്‍പ്പണമാണ്‌, ജീവിതമാണ്‌, ജീവനാണ്, ലഹരിയാണ്, പ്രേരണയാണ്.... അത് തന്നെയാണൊ മറ്റുള്ളവര്‍ക്ക് എന്ന് എനിക്കറിയില്ല....

Friday, 2 October 2009

സംഘര്‍ഷങ്ങള്‍

ഇന്നു എനിക്ക് മറക്കാനാവാത്ത ദിവസം... പുതിയ തിരിച്ചറിവുകള്‍... ഓരോ തിരിച്ചറിവും ജീവിതത്തിലെ ഓരോ വഴിതിരിവാവണം എന്നൊക്കെയാണ് മഹാന്മാര്‍ പറഞ്ഞതും പലരും പഠിപ്പിച്ചതും....എങ്ങിലും ന്താന്‍ വിതുംബിപ്പോകുന്നു...കാര്യം ഇത്രയേയുള്ളൂ.... കേള്ക്കുന്ന ആള്‍ക്ക് കാര്യം വളരെ നിസ്സാരം... ഉപദേശങ്ങള്‍ റെഡി.... എനിലും എന്റെ ഹൃദയം കരയുന്നത് എനിക്ക് കേള്ക്കാം... ന്താന്‍ അത് കേള്‍ക്കാതിരിക്കാന്‍ ഓണ്‍ലൈന്‍ ഇല്‍ ചാറ്റ് ചെയ്തു കൊണ്ടിരിക്കുന്നു...തമാശകള്‍ ഇഷ്ടം പോലെ പോട്ട്ക്കാന്‍ നോക്കുന്നുണ്ട്... ഇതും ഒരു ഒളിച്ചു ഒട്ടമല്ലെഅ?
ന്താന്‍ ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടു... ആദ്യമേ പറയട്ടെ... അവള്ക്ക് വേണ്ടി ന്താന്‍ എന്തെങ്കിലും ചെയ്തു എന്ന് എനിക്ക് അവകാശപ്പെടാനില്ല... ന്താന്‍ എന്റെ ഹൃദയത്തില്‍ അവളെ പൊതിഞ്ഞു കൊണ്ടു നടന്നു.... അവളെ ഓര്ത്തു വിദേശത്ത് പോവാനുള്ള അവസരം കളഞ്ഞു കുളിച്ചു... ഒന്നും അവളോട്‌ പറഞ്ഞില്ല...പറയാന്‍ ശ്രമിച്ചു....സമയമോ വിധിയോ അതോ അവളോ ഒഴിഞ്ഞു മാറി...
അവസാനം അവളോട്‌ ചോദിയ്ക്കാന്‍ ഒരു അവസരം വന്നപ്പോള്‍ വൈകിപ്പോയി(അഥവാ വൈകിപ്പോയതു മാത്രമാണെന്നു കരുതി സമാധാനിക്കാന്‍ ന്താന്‍ ശ്രമിക്കുന്നു )...അവള്‍ അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ നെ കല്യാണം കഴിക്കാന്‍ പോകുന്നു... പല കഥകളിലും കേട്ടപ്പോള്‍ എനിക്കിതു സംഭവിക്കല്ലേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ച സംഭവം... എന്റെ ജീവിതത്തിലും അതിഥിയായി എത്തിയിരിക്കുന്നു... ആയ കഥകളിലെ പരാജിത കാമുകന്മാരുടെ എല്ലാ ഭാവഹാവാദികളും എന്നില്‍ ആവതിക്കപ്പെടുന്നതായി എനിക്ക് അനുഭവപ്പെടുന്നു... പരാജയത്തിന്റെയും നഷ്ടബോധത്തിന്റെയും സന്കടതിന്റ്യും പല പല മനുഷ്യ മുഘഭാവങ്ങള്‍ മനസ്സിലൂടെ ഘോഷയാത്ര നടത്തുന്നു... തിരിച്ചു കൃയത്മകമായി ഒന്നും നല്കനില്ലാത്ത കാഴ്ചക്കാരന്‍ മാത്രമായി ന്ത്താനും .
പ്രകൃതിയുടെ ഈ പരീക്ഷയില്‍ ന്താന്‍ പരജിതനയെന്നുള്ള തോന്നലാണ് എന്നെ വികാര വിക്ശുബ്ധനക്കുന്ന ഒരു കാര്യം...അടുത്ത ഒരു ഘടകം... അവള്ക്ക് എന്റെ സ്നേഹം നഷ്ടപ്പെട്ടത്‌ ന്താന്‍ കാരണമാണോ എന്ന ചിന്ത പല ബാഹ്യ രൂപങ്ങളില്‍, പല വേഷങ്ങളില്‍ മനസ്സില്ലൂടെ പാഞ്ഞു പോകുന്നുണ്ടോ എന്ന ഒരു ചിന്ത... മനസ്സു പല വിധത്തിലും കലുഷം.....
ഈ അവസരത്തില്‍ എന്നില്‍ സംഭവിച്ച ഒരു നല്ല കാര്യം കൂടി ന്താന്‍ എടുത്തു പറയട്ടെ...
എനിക്ക് ജീവിതത്തിന്റെ ഗന്ധം ഇത്തിരി നന്നായി അനുഭവപ്പെടുന്നു... അവളുമായുള്ള പ്രണയത്തില്‍ ന്താന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ലെന്ന് തോന്നുന്നു....അഥവാ അറിയാന്‍ ശ്രമിചിരുന്നിട്ടുണ്ടാവില്ല...
മനുഷ്യന്‍ അന്ധനായി മാറുമ്പോള്‍ ഓരോ തിരുത്തലുകള്‍ അനിവര്യമല്ലെഅ? എങ്കിലും ജീവിതം എപ്പോഴും സ്വച്ഛമായി ഒഴുകുമെന്ന് പറയാന്‍ പറ്റില്ലല്ലോ... കുത്തൊഴുക്കുകള്‍ അനിവാര്യതയയിരുന്നില്ലെഅ? അപ്പോള്‍ പിന്നെ തിരുത്തലുകള്‍ ഒഴിവാക്കാംയിരുന്നോ? ഉത്തരം കിട്ടുനനില്ല...

Wednesday, 2 September 2009

ഇതും ഓണം
അത്തത്തിന്ടന്നു രാവിലെ മനോരമ വായിച്ചു കൊണ്ടിരുന്നപ്പോള്‍ ഒന്നാം പേജിലെ ക്വാര്‍ട്ടര്‍ പടം കണ്ടപ്പോ ഒരുള്‍വിളിയലെന്ന പോലെ അകത്തോട്ടു നോക്കി രണ്ടു കാച്ച്. "ഇക്കാലത്തെ പിള്ളാര്‍ക്ക് വല്ലോം അറിയുമോ അത്തതിന്റെയും ഓണത്തിന്റെയും മഹത്വം?...ഹാ പണ്ടൊക്കെ...........". അകത്തുള്ള പിള്ളാര്‌ രണ്ടെണ്ണം "അപ്പച്ചന്‍ ജനെരെശന്റെ അത്തും പിത്തും" കേട്ടതിന്റെ ആലോസരത്തില്‍ ഒരു ആക്കിച്ചിരി. പിന്നീടങ്ങോട്ടുള്ള ദിവസങ്ങള്‍ ലീവ് പ്ലനിനെപ്പറ്റിയും ഓണം ഡിസ്കൌന്റിനെപ്പറ്റിയും തീവ്ര ചര്‍ച്ചകള്‍. ഉത്രടതലെന്നു ഓഫീസില്‍ അഞ്ചരയവുന്നത് പന്തയക്കുതിരകളെ തുറന്നു വിടുന്ന മാതിരിയാണ്.
തിരുവോണത്തിന് രാവിലെണീട്ട് പൂക്കാലതെപ്പറ്റിയും തുമ്പപ്പൂവിന്റെ നൈര്‍മല്യതെപ്പറ്റിഉം തുമ്പപ്പൂ പോലത്തെ ചോറ് കൊണ്ടുള്ള ഓണ സദ്യയെപ്പറ്റിയും ഘോര പ്രസംഗം. ഉച്ചയ്ക്ക് ഓണ സദ്യ മൂക്ക് മുട്ടെ തട്ടി, ഉത്രാടത്തിന് ക്യൂ നിന്ന് വാങ്ങിച്ച ബിവരെജു പുന്യാലച്ചന്ടവിടത്തെ ജ്ഞാന സ്നാനത്തില്‍ നീരാട്ട് കഴിഞ്ഞാല്‍ പിന്നെ മുഴുവന്‍ 'പൂ' വിളികള്‍.

Saturday, 1 August 2009

മനസ്സിന്റെ നൊമ്പരങ്ങളുടെയും വെമ്ബലുകളുടെയും കണക്കു പുസ്തകത്തിന് മീതെ ന്താന്‍ നിന്നെ പ്രണയിക്കുമ്പോള്‍ നിന്റെ പുഞ്ചിരിക്കായി സൌഹൃദത്തിനായി ന്താന്‍ കൊതിച്ചു പോയി........
നിന്നെക്കുരിചോര്തിരിക്കെ, നിന്‍ പുഞ്ചിരി എനിക്ക് തന്ന ഹൃദയ നിര്‍മാല്യ പോന്പ്രഭാതം
ദുസ്വപ്നത്തിലെ അഭിശപ്ത നിമിഷമേ നീ അപ ഹരിചീടല്ലേ എന്നില്‍ നിന്നൊരിക്കലും...

Saturday, 30 May 2009

ന്താന്‍ അകമഴിഞ്ഞ് സ്നേഹിച്ച പെണ്‍കുട്ടിക്ക് !!!!!

എന്നെങ്കിലും എന്റെ ഈ ബ്ലോഗ് ന്താന്‍ നിന്നെ കാണിക്കുമോ എന്നെനിക്കു അറിയില്ല. നിന്നെ ന്താന്‍ ഇഷ്ടപ്പെട്ടത് നിന്നോട് അനുവാദം ചോടിചിട്ടല്ലല്ലോ . നിന്റെ അനുവാദം എന്റെ മനസ്സു സ്വയം സൃഷ്ടിച്ചു. അതെ പോലെ തന്നെ ന്താന്‍ ഇതിവിടെ എഴുതി വെക്കുമ്പോള്‍ നീ ഇതു വായിച്ചു എന്ന് എന്റെ മനസ്സിലെ ഏതോ ഒരു കോണില്‍ ആരോ ഒന്നു ഓര്‍മ്മപ്പെടുത്തിയ പോലെ. നിന്നില്‍ ന്താന്‍ കണ്ടെത്തിയ ഇഷ്ടം എനിക്ക് ഇതു വരെ നിര്‍വചിക്കാന്‍ കഴിഞ്ഞിട്ടില്ല. അതില്‍ ഒരളവു വരെ ന്താന്‍ സന്തുഷ്ടനാണ്. കാരണം നിര്‍വചനം സാധ്യമാകനമെങ്ങില്‍ അത് നിര്‍വചന സാധ്യമായ മറ്റു ഘടകങ്ങള്‍ കൂടിചെര്‍നുണ്ടായ ഒരു സംയുക്തം കണക്കെ ആകണമെന്ന് തോന്നുന്നു. എന്നാല്‍ നിന്നോടുള്ള എന്റെ ഇഷ്ടം ഒരു മൂലകമെന്ന പോലെ ശുദ്ധമായ ഇഷ്ടം മാത്രമായിരുന്നു എന്ന് ന്താന്‍ തിരിച്ചറിയുന്നു. ആവശ്യമില്ലാത്ത സ്ഥലത്തു ആവശ്യമില്ലാത്ത വാക്കുകള്‍ തിരുകുകയാണ് ന്താന്‍ എന്ന് തോന്നുന്നുണ്ടാവാം. എന്തായാലും എനിക്ക് എന്റെ മനസ്സു കുറച്ച് തുറന്നു കാട്ടുവാന്‍ പറ്റി എന്നൊരു തോന്നല്‍. നിന്നോടുള്ള എന്റെ ഇഷ്ടം ന്താന്‍ എന്റെ മനസ്സില്‍ സൂക്ഷിക്കാം,നീ എന്നെ സ്നേതിചില്ലെങ്ങിലും, നിന്റെ ജീവിതം നിന്നെ മറ്റൊരിടത്ത് എത്തിക്കുകയനെങ്ങിലും...

Saturday, 23 May 2009

നിര്‍വചനം ഒരു ആവശ്യകത.

ചിന്തിക്കുന്ന ജീവിയായ മനുഷ്യന്‍ കാലാകാലങ്ങളായി അവന്റെ ലോകത്തെയും ജീവിതത്തെയും നിര്‍വചിക്കാന്‍ ശ്രമിച്ചു പോന്നിട്ടുണ്ട്. ഇതിന്റെ ഉല്പ്രേരകം എന്താണ്? പല കാരണങ്ങളുടെ ഇടയില്‍ നിരാശയും ഒരു കാരണമാണോ? സന്തുഷ്ടനായ ഒരു മനുഷ്യന്‍ നിരവച്ചനതിനു ശ്രമിക്കുന്നത് അയാള്‍ക്ക്‌ ഒരു അക്കാദമിക് താത്പര്യം തോന്നുന്നത് കൊണ്ടാണ്. എന്നാല്‍ ഒരു വിധത്തില്‍ അല്ലെങ്ങില്‍ മറ്റൊരു വിധത്തില്‍ നിരാശനായ ഒരുവന്‍ സ്വന്തം ലോകത്തെ നിരവചിക്കാന്‍ ശ്രമിക്കുന്നത് അവന് മുന്നിലെ ജീവിതത്തിന്റെ വാതായനങ്ങള്‍ തുറക്കപ്പെടാന്‍ വേണ്ടി കൂടിയല്ലേ? മുറിഞ്ഞ നുറുങ്ങു ചിന്തകളുടെ ഭാണ്ഡം പേറി നടക്കുന്ന അവന്‍ സ്വന്തം ചിന്തകളെ അടുക്കി ഒതുക്കി വെക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അവന്‍ എഴുത്തിന്റെ യും നിര്‍വച്ചനതിന്റെയും പാതകള്‍ സ്വീകരിക്കുന്നു. മേല്‍ പറഞ്ഞ ഒരുത്തന്‍ എന്തുകൊണ്ട് ചിന്തിച്ചു കൊണ്ടു ജീവിതത്തിലേക്ക് മുന്നെരുന്നില്ല? അവന്റെ ചിന്ടിക്ക്നും മുന്നെരനും ഉള്ള കഴിവ് അവന്‍ എഴുത്തിലൂടെ സ്വയതമാക്കണോ സാക്ഷല്‍കരിക്കാണോ സര്‍വ്വോപരി അല്പമെങ്കിലും വര്ധിപ്പിക്കാണോ ശ്രമിക്കുന്നു. ഇവിടത്തെ ചിന്ത വിഷയം ഈ പറഞ്ഞതു ഒരു സാര്‍വ ലൌകിക തത്വം ആണോ എന്നതാണ്. ഒരിക്കലും ആവണമെന്ന് നിര്‍ബന്ധമോ വാശിയോ ഇല്ല. എന്റെ സ്വന്തം അഭിപ്രായത്തില്‍ അങ്ങനെ ആണ്. വായിക്കാന്‍ സാധ്യതയുള്ള നിങ്ങളെ പോലുള്ള ആള്‍ക്കാര്‍ ഇതിനെ പറ്റി ദയവായി അഭിപ്രായം പറയുക.
ഇനി അല്പം എന്നെ പറ്റി പറയാം. ന്താന്‍ എന്ത് കൊണ്ടു നിരാശനായി? ഓരോരുത്തരുടെയും ജീവിതത്തെ രൂപപ്പെടുത്തുന്നത് അവനവന്റെ സാഹചര്യങ്ങളുടെ സ്വാധീനം ആണല്ലോ. സാഹചര്യങ്ങല്‍ക്കെതിരെ പട വെട്ടിയും സമരം ചെയ്തും മുന്നേറി വന്ന ധീരന്മാരെ നിങല്‍ക്കെന്റെ
തൊഴുകൈ. ഒരിക്കലും നിങ്ങളെ മറന്നു കൊണ്ടു എനിക്ക് എഴുതാന്‍ പറ്റില്ല. എങ്കിലും ന്താന്‍ തുടരട്ടെ.
ആകാശത്തിലേക്ക് കുതിക്കാന്‍ കൊതിച്ച കൌമാര സ്വപ്നങ്ങളുടെ ചിരകരിന്ചു വീഴ്ത്തുവാന്‍ വന്ന സാഹചര്യങ്ങള്‍ എന്നൊക്കെ പറയുമ്പോള്‍ അതി ഭാവുകതയനെന്നു തോന്നുന്നുവോ? എങ്കിലും ന്താന്‍ അവയെ മേല്‍ പറഞ്ഞ മാതിരി ഉള്ള വാചകങ്ങളില്‍ ഒതുക്കുവാന്‍ ആഗ്രഹിക്കുന്നു. ആവയുടെ സ്വാധീനം എത്രയോ കാലമായി തന്നെ പിന്തുടരുന്നതയുള്ള ആശങ്കയും ഉല്ഖണ്‍ഠയും ഉള്ള ഒരാളാണ് ന്താന്‍ എന്നതും ഒരു സത്യം തന്നെ. സകല ദൈവങ്ങളെയും വിളിച്ചുകൊണ്ടു കടന്നു പോയ കാലം. അതിലും കൂടുതലായി എന്തൊകെയോ തനിക്ക് ചെയ്യുവാന്‍ കഴിയുമായിരുന്നുവെന്നും തന്നിലെ ഭീരു വോ അലസനോ തന്നെ തന്റെ സ്വപ്നങ്ങളില്‍ നിന്നും വിജയങ്ങളില്‍ നിന്നും തളിയകട്ടുകയയിരുന്നു വെന്നും ഉള്ള കുറ്റ ബോധം. ഇത്രയും ജീവിത പാഠങ്ങള്‍ നേരിട്ടിട്ടും സ്വന്തം ജീവിതത്തെ താനഗ്രതിക്കുന്ന രീതിയില്‍ വാര്‍ത്തെടുക്കാന്‍ കഴിയുമോ എന്ന ആശങ്ക തന്നെ വിട്ടുമാറിയിട്ടില്ല. ജീവിതത്തിന്റെ നൈസര്‍ഗ്ഗികത കൈമോശം വരുന്നുവോ എന്ന ആശങ്ക പലവിധത്തിലുള്ള ചിന്തകള്‍ക്കും വഴിവെക്കുന്നു. സ്വന്തം ജീവിതം മെച്ചപ്പെടുത്തുവാന്‍ഉം വാര്‍ത്തെടുക്കുവാന്‍ഉം മനുഷ്യനുള്ള ആന്തരികമായ പ്രകൃതി ദത്തമായ ത്വര അല്ലേ നൈസര്‍ഗികത എന്നൊക്കെ പറയുന്ന സാധനം. ആ നൈസര്ഘികത തനിക്ക് നഷ്ടപ്പെടുത്തുന്നത് സ്വന്തം പ്രവൃതികാലോ കര്മഫലമോ ആണോ? ഇങ്ങനെ നിരന്തര ചിന്തകളുടെ സ്വദ്ധീന വലയത്തില്‍ പലതിനും ഉത്തരം കിട്ടാതെ... ഈ അവസ്ഥയില്‍ ആണ് നിര്‍വചനം എനിക്ക് ഒരു വെറും ഒരു ആവശ്യകത അല്ല അത്യന്താപേക്ഷിതം ആണെനു തോന്നിയത്...
ഇരബ്മി പാഞ്ഞു വരുന്ന കടലിനു നേരെ ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കത നമ്മെ ഓര്‍മ്മിപ്പിക്കുന്നത് എന്താണ് ? ജീവിത വഴികളില്‍ ഒരു മനുഷ്യന്റെ സന്തത സഹാചാരിയാണല്ലോ പ്രശ്നങ്ങള്‍ . ആകാശം മുട്ടെ സുനാമി തിരകളിളക്കി അവ നമ്മെ തേടി വന്നു കൊണ്ടേയിരിക്കും. നമ്മുടെ മുന്നില്‍ വഴികള്‍ പരിമിതമാണ്‌ . ഇവിടെയാണ് ഒരു പ്രധാന തീരുമാനം എടുക്കനുള്ളത്. ഒന്നുകില്‍ അവയെ നേരിടാനായി സുധീരം മുന്നിട്ടിറങ്ങി അവയെ തോല്‍പ്പിക്കാന്‍ യുദ്ധം ചെയ്യാം. അല്ലെങ്ങില്‍ തിരിന്തോടാം. ഇവിടെ ഒരു സുപ്രധാന തീരുമാനം എടുക്കേണ്ടതുണ്ട്‌. പല ധീരന്മാരും പ്രശ്നങ്ങളെ നേരിടാനായി മുന്നിട്ടിരങ്ങുമെന്കിലും തെറ്റായ തീരുമാനതിന്റെയും, അലസതയുടെയും ലക്ഷ്യബോധമില്ലയ്മയുറെയും അഹങ്കാരത്തിന്റെയും അറിവില്ലയ്മയുടെയും തിരിച്ചരിവില്ല്യ്മയുടെയും പടുകുഴികളും പാറക്കെട്ടുകളും അവരെ പരാജയത്തിന്റെ നിലയില്ലക്കയത്തിലേക്ക് തള്ളിയിടാരുമുണ്ട് . ഇനിയും ചിലര്‍ ആരംഭ ശൂരത്തവും എടുത്തു ചട്ടവും കാരണം പരാജയത്തിലേക്ക് വഴുതി വീഴുന്നു. ഇതിനോക്കെയിടയിലൂടെ ശരിയായ മാര്‍ഗം കണ്ടു പിടിക്കുക എന്നത് തീര്ത്തും ദുഷ്കരം തന്നെ. എങ്കിലും കൈമുതലായി വിശ്വാസവും ആത്മ വിശ്വാസവും പ്രതിബദ്ധതയും സ്തൈര്യവും ഉള്ളവര്‍ വിജയിക്കുക തന്നെ ചെയ്യും. വിശ്വാസവും ആത്മ വിശ്വാസവും രണ്ടും രണ്ടാണ്. വിശ്വാസം എന്നത് ദൈവത്തിലും സ്നേഹത്തിലും പ്രേമത്തിലും വിധിയിലും തലെവരയിലും കൂട്ട്കരിലും സഹാജീവികളിലിം ചുറ്റുപാടുകളിലും അര്‍പ്പിക്കപ്പെടുന്ന ഒന്നാണ്. ആത്മ വിശ്വാസം എന്നതാവട്ടെ സ്വന്തം കഴിവുകളിലും പ്രവൃത്തി ഫലങ്ങളിലും അര്‍പ്പിക്കപെടുന്നതും. മേല്‍ പറഞ്ഞ കൊച്ചു ലുട്ടിയുടെ കാര്യതില്‍ ഇവയെല്ലാം ദൈവ ദതമാണ്. തിരിച്ചറിവും വിവേകവും ഉണ്ടാവേണ്ട മുതിര്‍ന്നവര്‍ ഇവയെല്ലാം പ്രയത്നതിലൂടെയും പ്രവൃത്തികളിലൂടെയും നേടിയെടുക്കണം.